Sunday, December 20, 2009

സ്മാര്‍ട്ട്‌ സിറ്റിയും കേരള രാഷ്ട്രിയവും.. ഒരു M . K വീക്ഷണം

കേരളം .... ദൈവത്തിന്റെ സ്വന്തം നാട്.ഇന്ത്യ എന്ന മഹാ രാജ്യെതിന്റെ ഒരു ശതെമാനെതോളം മാത്രം വരുന്ന എന്നാല് ഇന്ത്യന് ജന സംഖ്യയുടെ നാല് ശതെമാനെതോളം ആളുകള് വസിക്കുന്ന ഒരു പച്ച തുരുത്ത് . ആരോഗ്യ രംഗത്തും സാംസ്കാരിക വിദ്യ ഭ്യാസ രംഗത്തും ലോകത്തിനു മാതൃക . ശിശു മരണ നിരക്കിലും ജന സംഖ്യ വര്‍ധനവിലും ലോകത്തിനു ഭാരതത്തിന്റെ മറുപടി. മലയാള നാടിനും മലയാളിക്കും വിശേഷന്മ്ഗല്‍ ഒത്തിരി . എന്നാല് M . K യുടെ വീക്ഷണത്തില്‍ മലയാളിയുടെ ഏറ്റവും വലിയ പ്രത്യേകത അവന്‍ കൈവിടാതെ സുക്ഷിക്കുന്ന അവന്റെ ഗ്രഹാതുര സ്മരണകളും പാരമ്പര്യങ്ങളും തന്നെ . മലയാളിക്ക് അവന്റെ സംസ്കാരവും ദേശീയെതെയും പകര്ന്നു നല്കുന്നത് തീര്ച്ചയായും മലയാളമാണ് .പുതിയെതായ എന്തിനെയും ഏതിനെയും ആദ്യം സംശയത്തോടെ കാണുകയും സാവധാനെത്തില്‍ സ്വംശീകെരിക്കുകയും ചെയ്യുക എന്നത് മലയാളിക്ക് മാത്രം സ്വന്തം..
മേല്പ്പറഞ്ഞ മലയാളിയുടെ പൊതുവായ വൈകാരിക സമീപനവും കേരളത്തിന്റെ ഭുമി ശാസ്ത്ര പരമായ പ്രത്യേകതെകളും മനസ്സിലാക്കി വേണം വര്‍ത്തമാന കേരളത്തിലെ വളെരെ സജീവമായ "സ്മാര്‍ട്ട്‌ സിറ്റി " എന്ന വിഷയം വിശകലനം ചെയ്യേ പെടെണ്ടത് എന്നാണ് M . K യുടെ നിരീഷണം . ഈ വിഷയം ചര്‍ച്ച ചെയ്യപെടുമ്പോള്‍ സ്വാഭാവികമായും ഇവിടുത്തെ വ്യത്യസ്ത രാഷ്ട്രീയ വീക്ഷനംഗലും മാധ്യമങ്ങളുടെ അതി പ്രസരവും ചര്‍ച്ച ചെയ്യെ പെടണം .കഴിഞ്ഞ U.D.F ഗവര്‍ന്മെന്റ് ഒപ്പ് വെയ്ക്കാഞ്ഞെതും ഇപ്പോള്‍ അധികാരത്തില് ഇരിക്കുന്ന L.D.F ഗവര്‍ന്മെന്റ് ഒപ്പ് വെച്ചതുമായ കരാര്‍ എന്ന നിലക്ക് ആരോപണങ്ങള്‍ ഉയരുക ഭരെനീയെരുടെ നേര്‍ക്ക്‌ തന്നെ.
സ്മാര്‍ട്ട്‌ സിറ്റി പോലുള്ള ബഹു രാഷ്ട്ര കമ്പനികെളുടെ ഐ.ടി പാര്‍ക്കുകള്‍ ഇല്ലാതെ തന്നെയാണ് ബാംഗ്ലൂര് പോലുള്ള നഗരങ്ങള് ലോകത്തിലെ തന്നെ പ്രമുഖ ഐ.ടി കേന്ദ്രങ്ങള് ആയത്. 2008-2009 കാലയളവില് കര്ണാടകയുടെ മൊത്തം സോഫ്റ്റ്‌വെയര്‍ കയറ്റുമതി 74,929 കൊടിയായിരുന്നെമ്കില് മഹാരാസ്ട്രയിലും തമിഴ്നാട്ടിലും ആന്ധ്രയിലും അത് യഥാക്രമം 54,200 , 34,186 , 32.500 കോടികള് ആയിരുന്നു.വിവര സാഖേതികയയുടെ മനുഷ വിഭേവേതിന്റെ കാര്യത്തില് ഏറ്റവും മുന്നില് നില്ക്കുന്ന കേരളത്തില് ആവട്ടെ ഈ കാലെയലവിലുന്നില് നേടാനായത് വെറും 2300 കോടികള് മാത്രം . പക്ഷെ ഈ കാലെയലവിനുള്ളില് ഇന്ത്യയില് സോഫ്റ്റ്‌വെയര്‍ രംഗത്ത് വളര്ച്ച നിരക്കില് ഇടിവ് ഉണ്ടായപ്പോള് കേരളത്തില് മാത്രം ഏതാണ്ട്
43% വര്ധനവ് രേഖ പെടുത്തുക ഉണ്ടായി .കേരളത്തില് സോഫ്റ്റ്‌വെയര്‍ കയറ്റുമതി 2004 വര്ഷത്തില് വെറും 420 കോടി ആയിരുന്നത് 2008 ആയപ്പോള്‍ 2300 കോടി ആയി വര്‍ധിച്ചു.

മേല്പ്പറഞ്ഞ ഈ വര്ധനവിന്റെ പിന്നില് M . K കണ്ട വളരെ രസകരമായ ഒരു കാര്യം കേരളത്തില് ഐ.ടി രംഗത്ത് ഒരു സോഷ്യലിസം നടപ്പാക്കാന് ഇവിടുത്തെ L.D.F നു കഴിഞ്ഞു എന്നുളത് തന്നെ. മറ്റൊരു തരത്തില്‍ പറഞ്ഞാല് 1950 മുതല് 1960 വരെ പാവ പെട്ടവനും പണക്കാരനും തമ്മിലുള്ള അന്തരം ഒഴിവാക്കാന് ഭുപരിഷ്കരണം അടക്കമുള്ള നിയമങ്ങള് കൊണ്ടുവരുകയും കമ്പ്യൂട്ടര്‍ അടക്കമുള്ള ആധുനിക സംകെതങ്ങളെ വര്ഗ്ഗ ശത്രുക്കള് ആയി കാണുകയും ചെയ്ത ഇവിടുത്ത ഇടതു പക്ഷ പാര്‍ട്ടികള്‍ വര്‍ത്തമാന കാലഘട്ടത്തില്‍ സോഷ്യലിസം നടപ്പാക്കുന്നത് ഐ.ടി രംഗത്താണ് എന്നത് ഒരു വിരോധാഭാസം ആയി തോന്നിയേക്കാം.മുന്‍ U.D.F ഗോവെര്ണമെന്റിന്റെ കാലത്ത് കേരള ടൂറിസമെന്നാല്‍ കുമ്പളങ്ങി ടൂരിസമെന്നും ഐ.ടി എന്നാല്‍ സ്മാര്‍ട്ട്‌ സിറ്റി എന്നും മാത്രം ആയിരുന്നു സ്ഥിതി എങ്കില് ഇന്നത് കേരളത്തിലെ ഗ്രാമ ഗ്രമാന്തരങ്ങളിലേക്ക് വ്യാപിപ്പിക്കുവാന് L.D.F നു കഴിഞ്ഞു എന്നുള്ളത് പ്രശംസ അര്ഹിക്കുന്നത് തന്നെ .ജില്ലകള്‍ തോറും ഐ.ടി പാര്‍ക്കുകളും പഞ്ചായത്ത് തോറും ഐ.ടി ഹെബുകളും വരുന്നു.ഒരു കാലത്ത് വരേണ്യ വര്ഗ്ഗെതിന്റെ കുത്തക ആയിരുന്ന ഈ രംഗം ഇന്ന് പവെപ്പെട്ടവനും ഇടത്തരക്കാരനും പ്രാപ്യമായ ഒന്നായി മാറ്റിയിരിക്കുന്നു.കേരളത്തില് ഇപ്പോള്‍ നടപ്പാക്കുന്ന ഐ.ടി രംഗത്തെ ഈ വികെന്ത്രികരണം ഇല്ലാതെ പോയെതെല്ലെ സത്യത്തില് കര്ണാടകയുടെ വികസനം ബംഗ്ലോരിലും ആന്ദ്രയുടെ ഹൈധേരബാടിലും മാത്രം ആയി ഒതുക്കി നിറുത്തിയത്?.പാവപ്പെട്ടവനും പണക്കാരനും തമ്മിലുള്ള അന്തരം ഇരട്ടിപ്പിച്ചതും ?..
സ്മാര്ട്ട് സിറ്റി കരാറിന്റെ ഉള്ളരകളിലെക്കോ അവരുടെ ഇപ്പോഴെത്തെ സ്മാര്‍ട്ട്‌നെസ്സിനെക്കുരിച്ചോ ഒരു അന്വേഷണം നടത്തുന്നത് ഈ അവസരത്തില് അനുചിതം ആയിരിക്കും.ഇവിടെ വിഷയീഭവിക്കേണ്ടത് സ്മാര്ട്ട് സിറ്റി പോലുള്ള വലിയ ഐ.ടി പാര്ക്കുകളെ കുറുച്ചുള്ള ഒരു തുറന്ന ചര്ച്ച തന്നെ ആയിരിക്കും.ഇന്ത്യയിലെ തന്നെ ഏറ്റവും അധികം ജനസാന്ദ്ര ഉള്ള കേരളം പോലുള്ള ഒരു കൊച്ചു സംസ്ഥാനത്തിന് യോജിച്ചതല്ല വന്‍തോതില്‍ ഭുമി ഏറ്റെടുത്തു കൊണ്ടുള്ള സ്മാര്ട്ട് സിറ്റി പോലുള്ള വന്കിട ബഹു രാഷ്ട്ര പാര്‍ക്കുകള്‍ .നമ്മുടെ ഭുമി തീറെഴുതി കൊടുത്തുകൊണ്ടുള്ള പദ്ധതികള് അല്ല നമുക്ക് വേണ്ടത്.ഒരു നേരെമെങ്കിലും തല ചയ്ക്കാനായി ഒരു കൊച്ചു കൂര കെട്ടാന് പോലും സ്ഥലമില്ലാതെ ആയിരക്കനക്കിനായ പട്ടിണി പാവങ്ങളും ആദിവാസികളും അധിവസിക്കുന്ന കേരളത്തില് സ്വതന്ത്ര അവകാശതെന്റിന്റെ പേരില് നമ്മുടെ ഭുമി തീറെഴുതി കൊടുക്കാന് നമുക്ക് എങ്ങെനെ സാധിക്കും?.ഇന്ന് കുത്തക കമ്പനികള്ക്കുവേണ്ടി രാജ്യത്താകമാനം ആളുകളെ നിര്ബന്ധിതമായി കുടിയൊഴിപ്പിക്കുന്ന പ്രവണത ഭീതിതെമായി വളര്ന്നു കൊണ്ടിരിക്കുന്നു.ഇത്തരം വന്കിട പദ്ധതികള്ക്കായി മുറവിളി കൂട്ടുന്നെതില് ഇവിടുത്തെ മധ്യമങ്ങള്ക്കും നിര്ണായക പങ്കുണ്ട്.ഇന്നെത്തെ പുത്തന്‍ കമ്പോള മൌലിക വാദത്തിന്റെ പ്രത്യയ സംഹിതെയെ അജ്യെയവും അപ്പ്ര്രധിരോദ്യവും ആയി കാണാതെ കേരളത്തിന്റെ ഐ.ടി രംഗേതിന്റെ പുരോഗതിക്കായി കേരളത്തിന്റെ ജനസംഖ്യ പരവും ഭുമി ശാസ്ത്ര പരവും ആയ പ്രത്യേക സാഹചെര്യം മനസിലാക്കി സ്ഥാപിത രാഷ്ട്രിയ താല്പര്യങ്ങള് ഒഴിവാക്കി അനാവശ്യ വിവാദങ്ങള് ഒഴിവാക്കി പ്രവര്‍ത്തിക്കാന്‍ കേരളത്തിലെ മാധ്യമങ്ങള്ക്ക് കഴിയേണ്ട സമയം അതിക്രമിചിരിക്കുന്നു.അങ്ങനെ കേരളത്തിന്റെ പച്ചയായ യാഥാര്ത്യങ്ങളുടെ വിശാലമായ കാന്‍വാസില്‍ ചിത്രങ്ങള് വരയ്ക്കാന് ഇവിടുത്തെ മാധ്യമങ്ങള്ക്ക് കഴിയെട്ടെ.നമ്മുടെ നാടിനെ അറിയുന്ന,നാടിനെ സ്നേഹിക്കുന്ന മലയാളികളായ പുതിയ സ്വകാര്യ സംരംഭകരെ സ്വാഗതം ചെയ്യുകയും അതില് സാധ്യം ആകുന്നിടത്തോളം ഗോവെര്‍ന്മെന്റിന്റെ പങ്കാളിത്തം ഉറപ്പു വരുത്തുകയും വേണം . ഇത് മൂലം ഒരു ഈ രംഗത്ത്‌ ഒരു സുരഷിത ബോധം പകര്‍ന്നു നല്‍കുവാന്‍ കഴ്യും .
M.K യുടെ ബാംഗ്ലൂര്‍ ജീവിതതിനിടെയില്‍ കേരള ഗോവെര്‍ണമെന്റിന്റെ ഇത്തരം ഇടപെടലുകളെ അന്യ സംസ്ഥാനത് നിന്നുള്ളവര്‍ പ്രശംസിക്കുന്നത് കേള്‍ക്കുവാന്‍ ഇട വന്നിട്ടുണ്ട് .Recession സമയത്ത് TECHNO പാര്‍ക്കില്‍ നടത്തിയ ഇടപെടലുകള്‍ നമുക്ക് ഇതിനായി ഉദാഹരിക്കാം .ഇതിനായുള്ള ഗോവെര്‍ണമെന്റിന്റെ എല്ലാ ശ്രമങ്ങള്‍ക്കും പിന്തുണ അറിയിക്കുന്നതിനു ഒപ്പം ഐ.ടി രംഗത്ത്‌ നടപ്പാക്കുന്ന ഈ സോഷ്യലിസം കേരളത്തിന്റെ സമസ്ത മണ്ഡലങ്ങളിലും പീഡിത വ്യവസായങ്ങളുടെ രംഗത്തും ഉണ്ടാകട്ടെ എന്നും ആശംസിക്കുന്നു .അനുമോധനതിനോപ്പം അധീശ ശക്തികളുടെ വാഹകര്‍ ആയി മാറികൊണ്ടിരിക്കുന്ന വിപ്ലവ പ്രസ്ടനഗലോടുള്ള അമര്‍ഷവും രേഖ പെടുത്തുന്നു .

എല്ലാവര്ക്കും M.K യുടെ ഹരിത ശോഭയാര്‍ന്ന ക്രിസ്മസ് പുതു വത്സര ആശംസകള്‍ .



വരുന്നു........"M.K കണ്ട മലയാളി."

No comments:

Post a Comment